ഇ.പിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല; ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി
ഇ.പിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല; ആരോപണങ്ങൾ തള്ളി കേന്ദ്രമന്ത്രി
Sunday, March 17, 2024 3:00 PM IST
തിരുവനന്തപുരം: ഇ.പി.ജയരാജനും താനും ചേർന്ന് ബിസിനസ് സംരഭങ്ങൾ നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്.

ഇ.പിയെ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. താനും ഇ.പിയുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ആരോപണം തെറ്റാണ്.

വിവാദങ്ങൾക്ക് പിന്നാലെ പോകാൻ താനില്ലെന്നും വികസന അജണ്ട മുന്നോട്ടുവച്ചാണ് ബിജെപി വോട്ട് തേടുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.


ഇ.പിയും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് പങ്കാളിത്തമുണ്ടെന്ന് നേരത്തെ സതീശൻ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ഇ.പിയും തള്ളിയിരുന്നു. കേന്ദ്രമന്ത്രിയുമായി ചേർന്ന് തനിക്ക് ബിസിനസ് പങ്കാളിത്തമുണ്ടെങ്കിൽ അതല്ലാം സതീശന് എഴുതി നൽകാൻ തയാറാണെന്നാണ് ഇ.പി വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<