കുടകിൽ മാവോയിസ്റ്റ് സാന്നിധ്യം; കേരളത്തിലും ജാഗ്രത
കുടകിൽ മാവോയിസ്റ്റ് സാന്നിധ്യം; കേരളത്തിലും ജാഗ്രത
Tuesday, March 19, 2024 2:30 PM IST
ഇരിട്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തോ‌ട് ചേർന്നുള്ള കുടക് വനാതിർത്തിയിൽ മാവോയിസ്റ്റ് സാന്നിധ്യം ശക്തമായി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മടിക്കേരി താലൂക്കിലെ കടമക്കല്ലിന് സമീപം കൂജിമലെ റബർ എസ്റ്റേറ്റിന് സമീപമാണ് എട്ടംഗ സംഘം എത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ എട്ടംഗസംഘത്തിലെ നാലുപേർ കൽമൂർഖയിലെ കൂജിമലയിലെ ഒരു കടയിൽ നിന്ന് 3,500 രൂപയുടെ പലചരക്ക് സാധനങ്ങൾ വാങ്ങി മടങ്ങി. സംശയം തോന്നിയ കട ഉടമ വനംവകുപ്പ് ഓഫിസുമായി ബന്ധപ്പെട്ടപ്പോഴാണ് വന്നത് മാവോയിസ്റ്റാണെന്ന് തിരിച്ചറിയുന്നത്.

ഇതോടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നക്സൽ വിരുദ്ധ സേനയുടെ കോമ്പിംഗ് ഓപ്പറേഷൻ അതിശക്തമായി നടത്തിവരികയാണ്. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് നിഗമനം.


കണ്ണൂർ ജില്ലയുടെ മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള ആറളം, അയ്യൻകുന്ന് പ്രദേശങ്ങളിൽ തണ്ടർ ബോൾട്ട് പരിശോധന ശക്തമാണ്. കീഴ്പ്പള്ളിയിലെ വിയറ്റ്നാം, അയ്യൻകുന്നിലെ വാളത്തോട് എന്നിവടങ്ങളിൽ ഡ്രോണിന്‍റെ സഹായത്തോടെയാണ് പരിശോധന.

കരിക്കോട്ടക്കരി സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന തണ്ടർ ബോൾട്ടിന്‍റെ പ്രത്യേക കവചിത വാഹനം ഉൾപ്പെടെയുള്ള സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. വിയറ്റ്നാമിലെ ഒരു വീട്ടിൽ ശിവരാത്രി ദിവസം മാവോയിസ്റ്റ് സംഘം എത്തിയെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോലീസും വീടിന്‍റെ ഉടമസ്ഥനും സ്ഥിരീകരിക്കുന്നില്ല.

വിയറ്റ്നാം മേഖലയിൽ തിങ്കളാഴ്ച രണ്ട് വാഹനത്തിൽ തണ്ടർ ബോൾട്ട് അംഗങ്ങൾ എത്തി രാത്രി വൈകിയും പരിശോധന നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<