ജോധ്പൂരിൽ 15 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു
ജോധ്പൂരിൽ 15 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു
Wednesday, March 20, 2024 6:24 AM IST
ജയ്പുർ: ജോധ്പൂരിൽ 15 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപിയിൽ അംഗത്വം നേടിയത്.

പപ്പുരം ദാര, മാർവാർ രജപുത്ര മഹാസഭയുടെ പ്രസിഡന്‍റും മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ അടുത്ത അനുയായിയുമായ ഹനുമാൻ സിംഗ് ഖംഗ്ത, സച്ചിൻ പൈലറ്റിന്‍റെ വിശ്വസ്തനും ഗോട്ടനിൽ നിന്നുള്ള സർപഞ്ചുമായ സുരേഷ് ഗുർജാർ എന്നിവരും കൂറുമാറിയവരിൽ ഉൾപ്പെടുന്നു.

ഭാവിയില്ലാത്ത പാർട്ടിക്കൊപ്പം നിൽക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ശർമ കോൺഗ്രസിനെ പരിഹസിച്ചു പറഞ്ഞു. നേരത്തെ കോൺഗ്രസിന്‍റെ ബോട്ടിൽ ദ്വാരമുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ ബോട്ട് മുഴുവനും മുങ്ങുകയാണ്. ആർക്കാണ് മുങ്ങുന്ന ബോട്ടിൽ ഇരിക്കാൻ ഇഷ്ടം?. ഭജൻലാൽ ശർമ പറഞ്ഞു.


ഒരുകാലത്ത് അശോക് ഗെലോട്ടിന്‍റെ വിശ്വസ്തരെന്ന് കരുതപ്പെട്ടിരുന്ന പല നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ടിരുന്നു. അതേസമയം, മുൻ എംപിയും എംഎൽഎയുമായ മാനവേന്ദ്ര സിംഗ് ജസോൾ, ഷിയോ എംഎൽഎ രവീന്ദ്ര സിങ് ഭാട്ടി എന്നിവരും മുഖ്യമന്ത്രി ശർമയുമായി കൂടിക്കാഴ്ച നടത്തി. ഇവരും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<