പാക്കിസ്ഥാനിൽ കൽക്കരി ഖനി പൊട്ടിത്തെറിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിൽ കൽക്കരി ഖനി പൊട്ടിത്തെറിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു
Wednesday, March 20, 2024 8:12 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ കൽക്കരി ഖനി പൊട്ടിത്തെറിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. എട്ടുപേർ മരിച്ചതായി സംശയിക്കുന്നു.

ചൊവ്വാഴ്ച വൈകുന്നേരം ക്വറ്റയിൽ നിന്ന് 80 കിലോമീറ്റർ കിഴക്ക് ഖോസ്റ്റിലെ ഖനന മേഖലയിലെ സ്വകാര്യ കൽക്കരി ഖനിയിലാണ് സ്ഫോടനം ഉണ്ടായത്. അപകടത്തെ തുടർന്ന് ഏകദേശം 800 അടി (244 മീറ്റർ) താഴ്ചയിൽ 10 പേർ കുടുങ്ങിയിരുന്നു.

രണ്ട് മൃതദേഹങ്ങൾ ചൊവ്വാഴ്ച രാത്രി രക്ഷാപ്രവർത്തകർ കണ്ടെടുത്തുവെന്ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖനികളുടെ ചീഫ് ഇൻസ്‌പെക്ടർ ഘാനി ബലോച്ച് എഎഫ്‌പിയോട് പറഞ്ഞു. ബാക്കിയുള്ള തൊഴിലാളികൾ ജീവിച്ചിരിപ്പില്ലെന്നാണ് കരുതുന്നതെന്നും എന്നിരുന്നാലും രക്ഷാപ്രവർത്തകർ അവരെ വീണ്ടെടുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിച്ച എട്ടംഗ സംഘവും മണിക്കൂറുകളോളം കുടുങ്ങിയെങ്കിലും പിന്നീട് സർക്കാർ രക്ഷാസംഘം ഇവരെ സുരക്ഷിതരായി പുറത്തെത്തിച്ചു. അവരിൽ ചിലർ അബോധാവസ്ഥയിലായിരുന്നു.

സർക്കാരിന്‍റെ ഖനന വകുപ്പിന്‍റെയും ദുരന്തനിവാരണ ഏജൻസിയുടെയും രക്ഷാപ്രവർത്തകർ സ്ഥലത്തുണ്ട്. കാർബൺ മോണോക്‌സൈഡ് വാതകം അടിഞ്ഞുകൂടിയതിനെ തുടർന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<