തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ച നടപടിക്ക് സ്റ്റേ ഇല്ല; ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ച നടപടിക്ക് സ്റ്റേ ഇല്ല; ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി
Thursday, March 21, 2024 2:38 PM IST
ന്യൂഡല്‍ഹി: പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ ഘട്ടത്തിൽ സ്റ്റേ ചെയ്യുന്നത് അരാജകത്വത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പുതുതായി നിയമിതരായ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സന്ധു എന്നിവര്‍ക്കെതിരേ ആക്ഷേപമൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിക്യൂട്ടിവിന്‍റെ പരിധിയിലാണെന്നു പറയാനാവില്ലെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

നിയമത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാം. എന്നാല്‍ സ്‌റ്റേ ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമന സമിതിയില്‍ ജുഡീഷല്‍ അംഗം വേണമെന്നത് നിര്‍ബന്ധമല്ല. അങ്ങനെ കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.


തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസുണ്ടാകണമെന്ന ഉത്തരവ് മറികടക്കുന്ന നിയമനിർമാണവും ധൃതിപിടിച്ചുള്ള നിയമനവും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ ആണ് ഹർജി നല്കിയത്.

ജഡ്ജി അംഗമായതു കൊണ്ട് ഏതെങ്കിലും കമ്മീഷനോ സമിതിയോ നിഷ്പക്ഷമാകുമെന്നതു മിഥ്യാധാരണയാണെന്നു കേന്ദ്ര നിയമമന്ത്രാലയം സുപ്രീം കോടതിയിൽ സത്യവാംഗ്‌മൂലം നൽകിയിരുന്നു.

തെരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<