മരുമകളെ കഴുത്തറുത്തുകൊന്ന് ഭർതൃപിതാവ് തൂങ്ങിമരിച്ച സംഭവം: കാരണം കുടുംബവഴക്ക്
മരുമകളെ കഴുത്തറുത്തുകൊന്ന് ഭർതൃപിതാവ് തൂങ്ങിമരിച്ച സംഭവം: കാരണം കുടുംബവഴക്ക്
Friday, March 22, 2024 3:10 PM IST
പറവൂർ: മകന്‍റെ ഭാര്യയെ കഴുത്തറുത്തു കൊന്ന ശേഷം ഭർതൃപിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവം കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ്. വ്യാഴാഴ്ച രാവിലെയാണ് വടക്കുംപുറം കൊച്ചങ്ങാടി എസ്എൻ റോഡിൽ കാനപ്പിള്ളി വീട്ടിൽ സെബാസ്‌റ്റ്യൻ (67) മകൻ സിനോജിന്‍റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മുൻകൂട്ടി പ്ലാൻ ചെയ്തതോ?

കൊലപാതകം സെബാസ്റ്റ്യൻ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതായാണ് പോലീസ് കരുതുന്നത്. മരുമകളുടെ കഴുത്തറത്ത സെബാസ്റ്റ്യൻ നിമിഷങ്ങൾക്കുളിൽ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന് ഇയാൾ ഉപയോഗിച്ച പ്ലാസ്റ്റിക്ക് കയർ നേരത്തേ കരുതിയിരുന്നതാണ് കൊലപാതകം മുൻകൂട്ടി പ്ലാൻ ചെയ്തതാകാൻ പോലീസ് സംശയിക്കുന്ന ഒരു കാരണം.

കൂടാതെ വീടിന്‍റെ മുൻവാതിലും അടുക്കള വാതിലും അടച്ച ശേഷമാണ് ഷാനുവിന്‍റെ കഴുത്തറത്തത്. മരുമകളുടെ മരണം ഉറപ്പാക്കാനും സെബാസ്റ്റ്യൻ ശ്രമിച്ചിരുന്നു.

വാതിൽ തുറന്ന് രക്ഷപ്പെട്ടെങ്കിലും

ഇവർ തമ്മിലുള്ള ബഹളം കേട്ട് അയൽവാസിയായ സരസ്വതിയും മകൻ സനുവും എത്തിയെങ്കിലും മുൻവാതിൽ അടച്ചിട്ടിരുന്നതിനാൽ അകത്ത് പ്രവേശിക്കാനായില്ല. ജനലിൽ കൂടി നോക്കിയ ഇവർക്ക് ഷാനുവിനെ കഴുത്തിൽ വെട്ടേറ്റ നിലയിലും സെബാസ്റ്റ്യനെ ഒരു കൈയിൽ കത്തിയുമായിട്ടാണ് കാണാനായത്.

അടുക്കള്ള വാതിൽ തുറന്നു രക്ഷപ്പെടാൻ ശ്രമിച്ച ഷാനുവിനെ സൊബാസ്റ്റ്യൻ പിടിച്ചു വലിച്ചതിനെ തുടർന്ന് ഇരുവരും തറയിൽ വീണു. എഴുന്നേറ്റ ഷാനു മുൻവാതിൽ തുറന്നു സരസ്വതിയുടെ വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും വരാന്തയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

അബോധാവസ്ഥയിലായ ഷാനുവിനെ ആംബുലൻസിലേക്ക് കയറ്റിയപ്പോൾ തന്നെ മരിച്ചു. ഈ സമയം ബഡ്റൂമിൽ കയറി വാതിലടച്ച സെബാസ്റ്റ്യൻ ഉടനെ തൂങ്ങിമരിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ പൊളിച്ച് വീടിനകത്തു കയറി നോക്കിയപ്പോഴാണു മൃതദേഹം കണ്ടത്.


വീട്ടിൽ മറ്റാരുമില്ലാത്ത സമയം കൊലപാതകം

തച്ചങ്കേരി പരേതനായ ലാസറിന്‍റെയും മിനി പൊടുത്താസിന്‍റെയും ഏക മകളാണ് ഷാനു. കൊലപാതകം നടന്ന സമയം വീട്ടിൽ ഷാനുവും സെബാസ്റ്റ്യനും മാത്രമേ ഉണ്ടായിരുന്നുള്ളു. ഫാക്ടിലെ കരാർ ജീവനക്കാരനായ ഷാനുവിന്‍റെ ഭർത്താവ് സിനോജ് ജോലിക്കു പോയിരിക്കുകയായിരുന്നു. ഇവരുടെ അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളായ ഇമയും ഇവാനും നഴ്സറിയിലും പോയിരുന്നു.

സെബാസ്‌റ്റ്യന്‍റെ ഭാര്യ ജാൻസി രണ്ട് ദിവസമായി മൂത്തമകൻ സിജുവിന്‍റെ വീട്ടിലുമായിരുന്നു. വീട്ടിൽ മറ്റ് ആരുമില്ലാത്ത സമയം തന്നെ കൊലപാതകത്തിന് തെരഞ്ഞെടുത്തതും മുൻകൂട്ടിയുള്ള തയാറെടുപ്പിന്‍റെ ഭാഗമായിട്ടാണ് പോലീസ് കരുതുന്നത്.

ഒരു വർഷമായി സംസാരമില്ല

കുടുംബവഴക്കിനെത്തുടർന്ന് ഒരു വർഷത്തോളമായി ഷാനുവും സെബാസ്‌റ്റ്യനും തമ്മിൽ സംസാരിക്കാറില്ലായിരുന്നെന്നു പോലീസ് പറഞ്ഞു. ജോലിക്ക് പോയ സിനോജ് എട്ടോടെ ഷാനുവിനെ വിളിച്ചപ്പോഴും 10.30നു ഷാനുവിന്‍റെ അമ്മ വിളിച്ചപ്പോഴും വേറെ പ്രശ്ന‌ങ്ങളുള്ളതായി പറഞ്ഞില്ല.

ആറുമാസം മുൻപും കൈയാങ്കളി

ആഹാര സംബന്ധമായ കാര്യങ്ങളെച്ചൊല്ലി ആറ് മാസം മുൻപു തർക്കം രൂക്ഷമാകുകയും കൈയാങ്കളിയുടെ വക്കിലെത്തുകയും ചെയ്തിരുന്നു‌. തുടർന്നു സിനോജും ഷാനുവും സെബാസ്‌റ്റ്യനുമായി സംസാരിക്കാറില്ലായിരുന്നു.

സിനോജിന്‍റെ സഹോദരനും അധ്യാപകനുമായ സിജു പിതാവുമായി തെറ്റിപ്പിരിഞ്ഞ് ഏറെനാളായി മാറി താമസിക്കുകയാണ്. സിനോജിന്‍റെയും ഷാനുവിന്‍റെയും ജന്മദേശം മഞ്ഞുമ്മലാണ്. 11 വർഷം മുൻപ് സിനോജ് വടക്കുംപുറത്തു വീടുവച്ചാണ് ഇവിടേക്ക് താമസം മാറിയത്.

2015-ലായിരുന്നു സിനോജിന്‍റെയും ഷാനുവിന്‍റെയും വിവാഹം. വടക്കുംപുറത്ത് ഓട്ടോ ഓടിക്കുകയാണ് സെബാസ്‌റ്റ്യൻ. പോലീസും വിരലടയാള വിദഗ്ധരും സംഭവം നടന്ന വീട്ടിലെത്തി വിശദമായ പരിശോധന നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<