കോൺഗ്രസ് മുൻ എംപി നവീൻ ജിൻഡൽ ബിജെപിയിൽ
കോൺഗ്രസ് മുൻ എംപി നവീൻ ജിൻഡൽ ബിജെപിയിൽ
Monday, March 25, 2024 6:31 AM IST
ന്യൂഡൽഹി: കോൺഗ്രസ് മുൻ എംപിയും വ്യവസായിയുമായ നവീൻ ജിൻഡൽ ബിജെപിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേയാണ് ബിജെപി ഓഫീസിലെത്തി ജിൻഡൽ അംഗത്വം എടുത്തത്. 2004 മുതൽ 2014 വരെ ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ചെയർമാനായ നവീൻ തന്‍റെ രാജിക്കത്തിൽ കോൺഗ്രസ് പാർട്ടി നേതൃത്വത്തിനും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും നന്ദി അറിയിച്ചു. താൻ ഇനി കോൺഗ്രസിന്‍റെ ഭാഗമല്ലെന്ന് സോഷ്യൽ മീഡിയിലൂടെ അറിയിച്ചതിനു പിന്നാലെ ഡൽഹിയിലെത്തി ബിജെപിയിൽ ചേർന്ന ദൃശ്യങ്ങളും പങ്കുവച്ചു.

താൻ 10 വർഷം കുരുക്ഷേത്രയിൽ നിന്നുള്ള എംപിയായി പാർലമെന്‍റിൽ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ചു. കോൺഗ്രസ് നേതൃത്വത്തിനും അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനും ഞാൻ നന്ദി പറയുന്നു. ഇന്ന് ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്നും ഞായറാഴ്ച വൈകുന്നേരം അദ്ദേഹം എക്സിൽ കുറിച്ചു.


ഇന്ന് തന്‍റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഇന്ന് ഞാൻ ബിജെപിയിൽ ചേർന്നതിൽ അഭിമാനമുണ്ട്, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ തനിക്ക് രാജ്യത്തെ സേവിക്കാൻ കഴിയും. പ്രധാനമന്ത്രി മോദിയുടെ 'വിക്ഷിത് ഭാരത്' സ്വപ്‌നത്തിലേക്ക് സംഭാവന നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും ബിജെപി പ്രവേശനത്തിനു ശേഷം നവീൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<