"എന്തെങ്കിലും കൃത്യമായ തെളിവുണ്ടോ?'- സതീശനെതിരായ കോഴയാരോപണത്തിൽ ഹര്‍ജിക്കാരനോട് കോടതി
"എന്തെങ്കിലും കൃത്യമായ തെളിവുണ്ടോ?'- സതീശനെതിരായ കോഴയാരോപണത്തിൽ ഹര്‍ജിക്കാരനോട് കോടതി
Tuesday, March 26, 2024 2:30 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ കോഴയാരോപണത്തിൽ തെളിവ് എവിടെയെന്ന് ഹര്‍ജിക്കാരനോട് കോടതി. ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവ് വേണം. ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ 150 കോടി രൂപ കോഴ വാങ്ങിയെന്ന പി.വി. അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കവടിയാർ സ്വദേശി ഹഫീസാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി നല്കിയത്.

ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു.എന്നാല്‍ നിയമസഭയില്‍ നടത്തിയ ആരോപണത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിലപാടെടുത്തതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ഈ വിഷയത്തില്‍ മറ്റെവിടെയെങ്കിലും പരാതി നല്‍കിയിട്ടുണ്ടോയെന്ന് ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതായി പരാതിക്കാരന്‍ വ്യക്തമാക്കി. തുടര്‍ന്ന് പരാതിയുടെ നിജസ്ഥിതിയും പരാതിയിന്മേല്‍ സ്വകരിച്ച നടപടിയും അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് ഏപ്രില്‍ ഒന്നിന് വീണ്ടും പരിഗണിക്കും.

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാർ പ്രതിപക്ഷനേതാവിന് 150 കോടി നല്കിയെന്നായിരുന്നു പി.വി. അൻ‌വർ നിയമസഭയിൽ ആരോപിച്ചത്. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐടി ബിസിനസ് വൻ തകർച്ചയെ നേരിടുകയും ചെയ്യുമായിരുന്നു.

2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയതിനാലാണ് ഐടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് കോഴ നല്‍കിയെന്നും അൻവർ ആരോപിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<