മട്ടന്നൂരിൽ സിപിഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റ സംഭവം: ആറ് പേർക്കൂടി അറസ്റ്റിൽ
മട്ടന്നൂരിൽ സിപിഎം പ്രവര്‍ത്തകർക്ക് വെട്ടേറ്റ സംഭവം: ആറ് പേർക്കൂടി അറസ്റ്റിൽ
Tuesday, March 26, 2024 9:01 PM IST
മട്ടന്നൂർ: ഇടവേലിക്കലില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറുപേരെ കൂടി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ നെല്ലൂന്നി സ്വദേശികളായ സുജി (35), രഞ്ചിത്ത് (32), രാജേഷ് (30), അക്ഷയ് (23), ജ്യോതിസ് (38), വിനീഷ് (34) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി കെ.വി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച അഞ്ചുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെയാണ് സിപിഎം ഇടവേലിക്കൽ ബ്രാഞ്ച് അംഗം ലതീഷ് (36), സുനോപ് (35), റിജില്‍ (30) എന്നിവരെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവർ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.


എ.കെ. നിഥിൻ, വി.കെ.ജിതിൻ, ഹരിലാൽ, ശ്രീക്കുട്ടൻ, ആദർശ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

അക്രമി സംഘം എത്തിയ ബൈക്ക് സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മറ്റൊരു ബൈക്കും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<