കാഷ്മീരിൽ സൈന്യത്തെ പിൻവലിച്ച് ക്രമസമാധാനം പോലീസിനെ ഏല്പിക്കുന്നത് പരിഗണനയിൽ: അമിത് ഷാ
കാഷ്മീരിൽ സൈന്യത്തെ പിൻവലിച്ച് ക്രമസമാധാനം പോലീസിനെ ഏല്പിക്കുന്നത് പരിഗണനയിൽ: അമിത് ഷാ
Wednesday, March 27, 2024 12:53 PM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിൽ സൈന്യത്തെ പിന്‍വലിച്ച് ക്രമസമാധാന ചുമതല പൂര്‍ണമായി പോലീസിനെ ഏല്‍പ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു-കാഷ്മീർ മീഡിയാ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നേരത്തെ, ജമ്മു കാഷ്മീർ പോലീസിൽ വിശ്വാസമില്ലായിരുന്നു. എന്നാൽ, ഇന്ന് സാഹചര്യം മാറി. സ്വന്തം നിലയിൽ അവർ ഓപ്പറേഷൻ നടത്തുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

കാഷ്മീരിലെ വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും അഫ്‌സ്പ പിൻവലിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ പരിഗണനയിൽ വിഷയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഏഴു വര്‍ഷത്തേക്കുള്ള ബ്ലൂ പ്രിന്‍റ് സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. അത് ഘട്ടംഘട്ടമായി നടപ്പാക്കും. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിഗണിക്കും.


ജമ്മു കാഷ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 നുള്ളില്‍ നടത്താനാണ് സുപ്രീംകോടതി ഉത്തരവ്. ആ ഉത്തരവ് നടപ്പാക്കും. ജമ്മു കാഷ്മീരില്‍ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്, അത് നടപ്പാക്കും. ഈ ജനാധിപത്യം മൂന്ന് കുടുംബങ്ങളില്‍ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യമായിരിക്കും വരികയെന്നും അമിത് ഷാ പറഞ്ഞു.

കാഷ്മീരിൽ ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത് എൻഡിഎ സർക്കാരാണ്. സ്ത്രീകൾക്കും മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തി. ഗുജ്ജർ, ബക്കർവാളുകൾ എന്നിവർക്കൊപ്പം പഹാഡികൾക്ക് 10 ശതമാനം സംവരണം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<