നിയമസഭാ കൈയാങ്കളിക്കേസ്: രേഖകളുടെ പകർപ്പ് നൽകാനാകില്ലെന്ന് വീണ്ടും പ്രോസിക്യൂഷൻ
നിയമസഭാ കൈയാങ്കളിക്കേസ്: രേഖകളുടെ പകർപ്പ് നൽകാനാകില്ലെന്ന് വീണ്ടും പ്രോസിക്യൂഷൻ
Wednesday, March 27, 2024 1:49 PM IST
തിരുവനന്തപുരം∙ നിയമസഭാ കൈയാങ്കളിക്കേസിലെ അന്വേഷണ രേഖകളുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകാനാകില്ലെന്ന് നിലപാടെടുത്ത് വീണ്ടും പ്രോസിക്യൂഷൻ. കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്.

സാക്ഷികളുടെ പേരുകളും വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് പ്രതിഭാഗത്തിന് കൊടുത്തിട്ടുണ്ടെന്നും വിശദമായ മൊഴിപ്പകർപ്പ് കൊടുക്കേണ്ട ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

എന്നാൽ, വിചാരണയ്ക്ക് മുന്നോടിയായി എല്ലാ രേഖകളും പ്രതിഭാഗത്തിന് കൊടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശമെന്നും അത് പാലിക്കണമെന്നും പ്രതിഭാഗം മറുപടി നൽകി. വിശദമായ വാദം എട്ടാം തീയതി കേൾക്കാമെന്ന് കോടതി അറിയിച്ചു.

2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പോലീസ് കേസ്.


മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസില്‍ തുടരന്വേഷണത്തിന്‍റെ രേഖകള്‍ മുഴുവനായും നല്‍കിയില്ലെന്ന പ്രതിഭാഗത്തിന്‍റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഹര്‍ജിയില്‍ തര്‍ക്കമുണ്ടെങ്കില്‍ അറിയിക്കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദേശം ‌നല്‍കിയിരുന്നു. ഇതാണ് ഇന്ന് പരിഗണിച്ചത്.

ക്രൈംബ്രാഞ്ച് നല്‍കിയ രേഖകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രതിഭാഗം കോടതിയെ അറിയിക്കണമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് രേഖകള്‍ പരിശോധിച്ചതില്‍ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗ വാദം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<