ഇരയില്ലാത്ത കേസാണ് ഇഡി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്: എം.വി. ഗോവിന്ദൻ
ഇരയില്ലാത്ത കേസാണ് ഇഡി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്: എം.വി. ഗോവിന്ദൻ
Wednesday, March 27, 2024 7:28 PM IST
തിരുവനന്തപുരം: ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അഴിമതി നടത്താനുമുള്ള ആയുധമാക്കുകയാണ് ബിജെപിയെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു.

ഇഡി കൂലിപ്പണിക്കാരാണ്. അവർ രാഷ്ട്രീയമായി ആരെയും ലക്ഷ്യംവയ്ക്കും. ഒന്നിനും കീഴടങ്ങുന്ന ജനങ്ങളും രാഷ്ട്രീയവും അല്ല കേരളത്തിലുള്ളത്. ഇരയില്ലാത്ത കേസാണ് ഇഡി കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം എല്ലാവരേയും അപഹസിക്കൽ മാത്രമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്റൽ ബോണ്ട് ജനാധിപത്യത്തിന്‍റെ അടിസ്ഥാന കാഴ്ചപ്പാടുകളെ തകർത്തു. ഇത് രാജ്യത്തെ സുപ്രധാന അഴിമതിയാണ്. കേരളത്തിലെ മാധ്യമങ്ങൾ വേണ്ട രീതിയിൽ അത് ചർച്ച ചെയ്തില്ല. ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. പുറത്ത് വരില്ലെന്ന ധാരണയിലാണ് പിരിവ് നടത്തിയതെന്ന് ഗോവിന്ദൻ വ്യക്തമാക്കി.


ഇലക്ട്റല്‍ ബോണ്ടിനെതിരെ കേസ് കൊടുത്ത പാർട്ടിയാണ് സിപിഎം. ബോണ്ട് വാങ്ങാത്ത പാർട്ടിയും സിപിഎമ്മാണ്. 8251 കോടി രൂപയാണ് ബിജെപി വാങ്ങിയത്. 1952 കോടി രൂപ കോൺഗ്രസും വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇടത് സര്‍ക്കാരിനെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. വി.ഡി. സതീശനെ സമാധാനിപ്പിക്കാൻ കൂടിയാകും ഇപ്പോഴത്തെ ഇഡി കേസ് എന്ന് ഗോവിന്ദൻ പരിഹസിച്ചു.

കേജരിവാളിന്‍റെ അറസ്റ്റിൽ ലോക രാഷ്ട്രങ്ങൾ തന്നെ അതിശക്തിയായ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. മനീഷ് സിസോദിയയേ അറസ്റ്റ് ചെയ്തപ്പോൾ എന്തുകൊണ്ട് കേജരിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് കോൺഗ്രസെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<