മൃതദേഹം പാടത്തു തള്ളിയ സംഭവം; പോലീസ് അരിച്ചുപെറുക്കിയത് നൂറിലേറെ സിസിടിവി കാമറകൾ
മൃതദേഹം പാടത്തു തള്ളിയ സംഭവം; പോലീസ് അരിച്ചുപെറുക്കിയത് നൂറിലേറെ സിസിടിവി കാമറകൾ
Wednesday, March 27, 2024 8:52 PM IST
മണ്ണുത്തി: തൃശൂർ കുറ്റുമുക്ക് പാടത്തു മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തൃശൂരിലെ സ്വർണവ്യാപാരിയും ഭാര്യയും പിതാവും പിടിയിലായത് നൂറിലധികം സിസി ടിവി കാമറകൾ പരിശോധിച്ച ശേഷം. അപകടം നടന്ന സ്ഥലത്തെ സിസി ടിവി കാമറയിൽ പതിഞ്ഞത് കാറിന്‍റെ ഒരു വശം മാത്രമായിരുന്നു. നന്പർ പ്ലേറ്റ് ദൃശ്യത്തിൽ പതിഞ്ഞിരുന്നില്ല.

തുടർന്ന് തൃശൂർ മുതൽ മണ്ണുത്തി വരെയുള്ള ഭാഗങ്ങളിലെ നൂറിലധികം സിസി ടിവി കാമറകൾ പോലീസ് വിശദമായി പരിശോധിച്ചാണ് അപകടത്തിനിടയാക്കിയ കാറിലേക്ക് അന്വേഷണമെത്തിയത്. ഇക്കണ്ടവാര്യർ റോഡിനു സമീപം പൂനം നിവാസിൽ വിശാൽ, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ എന്നിവർ പോലീസിന്‍റെ പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ വിശാലിനെ റിമാൻഡ് ചെയ്തു. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ചിത്ര, ദിലീപ് കുമാർ എന്നിവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. മനപൂർവമല്ലാത്ത നരഹത്യക്കാണ് വിശാലിനെതിരെ കേസെടുത്തിരിക്കുന്നത്. കൂടാതെ മൃതദേഹം ഒളിപ്പിക്കാൻ നടത്തിയ ശ്രമത്തിനെതിരെയും കേസുണ്ടാകും. മറ്റു രണ്ടുപേർക്കുമെതിരെ തെളിവു നശിപ്പിച്ചതിനും കേസെടുക്കും.


പാലക്കാട് കൊല്ലങ്കോട് സ്വദേശി രവി(66)യാണെന്നു പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയതിൽനിന്നുമാണ് മരണകാരണം വാഹനം ഇടിച്ചാണെന്ന വിവരം അറിഞ്ഞത്. കൊലപാതകമല്ല എന്ന് പോലീസ് തുടക്കത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കാറിന്‍റെ ഉടമകളെ കണ്ടെത്തിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.

23നു രാത്രി ഒന്പതുമണിയോടെ വിശാലും കുടുംബവും പുറത്തുപോയി ഭക്ഷണം കഴിച്ചു തിരിച്ചുവരുന്നതിനിടെ വീടിനു മുന്നിൽവച്ചായിരുന്നു അപകടം. ഗേറ്റിനു സമീപത്തായി ഇരുട്ടത്ത് ഉറങ്ങിക്കിടന്നിരുന്ന രവിയുടെ ശരീരത്തിലൂടെ ഇവരുടെ കാർ അബദ്ധത്തിൽ കയറിയിറങ്ങുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കാറിൻറെ ഡിക്കിയിലിട്ട് കുറ്റുമുക്ക് പാടത്തു കൊണ്ടിടുകയായിരുന്നുവെന്നു ചോദ്യംചെയ്യലിൽ വിശാൽ പോലീസിനോടു സമ്മതിച്ചു. മണ്ണുത്തി എസ്എച്ച്ഒ സജീഷ്, എസ്ഐ ജീസ് മാത്യു എന്നിവരും ഷാഡോ പോലീസുമാണ് കേസ് അന്വേഷിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<