കേജരിവാൾ തിഹാര്‍ ജയിലിൽ; പ്രതിഷേധവുമായി എഎപി പ്രവർത്തകർ
കേജരിവാൾ തിഹാര്‍ ജയിലിൽ;  പ്രതിഷേധവുമായി എഎപി പ്രവർത്തകർ
Monday, April 1, 2024 8:34 PM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് കേജരിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി‌യത്.

തിങ്കളാഴ്ച വൈകുന്നേരം നാലിന് കേജരിവാളിനെ തിഹാർ ജയിലിലെത്തിച്ചു. തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കേജരിവാള്‍ കഴിയുക. മുഖ്യമന്ത്രി എന്ന നിലയിലുള്ള പരിഗണനയുടെ അടിസ്ഥാനത്തിൽ ജയിലിൽ ടെലിവിഷന്‍ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്താ, വിനോദ, കായിക ചാനലുകള്‍ ഉള്‍പ്പെടെ ഇരുപതോളം ചാനലുകളാണ് അനുവദിച്ചിട്ടുള്ളത്. ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ജയിലില്‍ 24 മണിക്കൂറും ഡോക്ടറുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സേവനം ലഭിക്കും. ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് ജയിലിൽ പ്രത്യേക ഭക്ഷണക്രമമാകും ഉണ്ടാവുക. നിലവിൽ ധരിച്ചിട്ടുള്ള മതപരമായ ലോക്കറ്റ് സൂക്ഷിക്കാൻ അനുവദിക്കും.

കേജരിവാളിനെ ജയിലിൽ എത്തി‌യതോടെ തിഹാർ ജയിൽ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കേജരിവാളിനെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ എഎപി പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാ‌യി. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച എഎപി പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞത് തിഹാർ ജയലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<