പതഞ്ജലി കേസ്: നേരിട്ട് മാപ്പപേക്ഷിച്ച് ബാബാ രാംദേവ്; സത്യവാംഗ്‌മൂലം തള്ളി സുപ്രീംകോടതി
പതഞ്ജലി കേസ്: നേരിട്ട് മാപ്പപേക്ഷിച്ച് ബാബാ രാംദേവ്; സത്യവാംഗ്‌മൂലം തള്ളി സുപ്രീംകോടതി
Tuesday, April 2, 2024 1:06 PM IST
ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ‘പതഞ്ജലി ആയുര്‍വേദ’ സഹസ്ഥാപകന്‍ ബാബ രാംദേവ്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയ്‌ക്കൊപ്പമാണ് ബാബ രാംദേവ് സുപ്രീം കോടതിയില്‍ ഹാജരായത്.

പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഇരുവരും സത്യവാംഗ്‌മൂലം നല്‍കിയത്. അതേസമയം, ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച് ഇരുവരും നൽകിയ സത്യവാംഗ്‌മൂലം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കോടതിയലക്ഷ്യമാണെന്ന് കോടതിക്ക് തോന്നുകയാണെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നുവെന്നായിരുന്നു പതഞ്ജലി ഉടമകള്‍ കോടതിയില്‍ പറഞ്ഞത്. ഹൃദയത്തില്‍ നിന്നുള്ള ക്ഷമായാചനയല്ലെന്ന നിരീക്ഷണത്തോടെയാണ്, സത്യവാംഗ്‌മൂലം സുപ്രീംകോടതി തള്ളിയത്.

കോടതിയെ അവഹേളിക്കുന്ന ഭാഷയാണ് ബാബ രാംദേവ് കോടതിയില്‍ ഉപയോഗിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയും ശകാരിക്കുകയും ചെയ്തു. സത്യവാംഗ്‌മൂലം അംഗീകരിക്കാത്ത സാഹചര്യത്തില്‍ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബാ രാംദേവിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ രാംദേവിനെ പഠിപ്പിക്കാനില്ലെന്നും അടുത്ത തവണ കേസ് കേൾക്കുമ്പോൾ രണ്ടുപേരും വേണമെന്നില്ലെന്നും രോഷത്തോടെ കോടതി അറിയിച്ചു.


കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമര്‍പ്പിക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 10ന് ഇരുവരും കോടതിയില്‍ ഹാജരാകണം. ഉത്തരാഖണ്ഡ് സർക്കാരിനെയും കേസില്‍ കക്ഷിയാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി.

പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതാണു ജസ്റ്റീസുമാരായ ഹിമ കോഹ്‌ലി, എ. അമാനുള്ള എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<