പു­രാ­വ­സ്­തു ത­ട്ടി­പ്പ് കേസ്; അ­ന്വേഷ­ണം അ­വ­സാ­നി­പ്പി­ച്ച് ക്രൈം­ബ്രാ­ഞ്ച്: ഐ­ജി ല­ക്ഷ്­മ­ണ­ അ­ട­ക്ക­മു­ള്ളവ­രെ പ്ര­തി ചേര്‍ത്തു
പു­രാ­വ­സ്­തു ത­ട്ടി­പ്പ് കേസ്; അ­ന്വേഷ­ണം അ­വ­സാ­നി­പ്പി­ച്ച് ക്രൈം­ബ്രാ­ഞ്ച്: ഐ­ജി ല­ക്ഷ്­മ­ണ­ അ­ട­ക്ക­മു­ള്ളവ­രെ പ്ര­തി ചേര്‍ത്തു
Thursday, April 4, 2024 3:32 PM IST
കൊച്ചി: മോന്‍­സണ്‍ മാ­വു­ങ്കല്‍ ഉള്‍­പ്പെ­ട്ട പു­രാ­വ­സ്­തു ത­ട്ടി­പ്പ് കേ­സില്‍ ക്രൈം­ബ്രാ­ഞ്ച് അ­ന്വേഷ­ണം അ­വ­സാ­നി­പ്പി­ച്ചു. കേ­സില്‍ രണ്ടും മൂ­ന്നും ഘ­ട്ട കു­റ്റ­പത്രം നല്‍കി. എ­റ­ണാ­കു­ളം എ­സി­ജെ­എം കോ­ട­തി­യി­ലാ­ണ് കു­റ്റ­പത്രം സ­മര്‍­പ്പി­ച്ചത്.

മുന്‍ ഡി­ഐ­ജി എ­സ്. സു­രേ­ന്ദ്രന്‍ ഐ­ജി ല­ക്ഷ്­മ­ണ എ­ന്നി­വര്‍ അ­ട­ക്ക­മു­ള്ള­വരെ കേ­സില്‍ പു­തു­താ­യി പ്ര­തി ചേര്‍­ത്തി­ട്ടുണ്ട്. ര­ണ്ടാം­ഘ­ട്ട കു­റ്റ­പ­ത്ര­ത്തി­ല്‍ എ­സ്.സു­രേ­ന്ദ്രന്‍, ഭാ­ര്യ ബി­ന്ദു­ലേ­ഖ, ശില്‍­പി സ­ന്തോ­ഷ് എ­ന്നി­വ­രെ പ്ര­തി­ ചേര്‍­ത്തു. മൂന്നാം ഘ­ട്ട കു­റ്റ­പ­ത്ര­ത്തി­ലാ­ണ് ഐ­ജി ല­ക്ഷ്­മ­ണ­യു­ടെ പേ­രു­ള്ളത്.

മോന്‍സ­ന്‍റെ കൈ­വ­ശ­മു­ള്ള­ത് പു­രാ­വ­സ്­തു­ക്കള്‍ അ­ല്ലെ­ന്ന് അ­റി­ഞ്ഞിട്ടും ആ­ളു­കളെ അങ്ങ­നെ ധ­രി­പ്പി­ക്കാന്‍ ഉ­ദ്യോ­ഗ­സ്ഥ­രു­ടെ ഭാ­ഗ­ത്തു­നി­ന്ന് ശ്ര­മ­മു­ണ്ടാ­യെ­ന്ന് കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യുന്നു. എ­ന്നാല്‍ ഇ­വര്‍ പ­ണം കൈ­പ്പ­റ്റി­യ­തി­ന് തെ­ളി­വി­ല്ല. ഉ­ദ്യോ­ഗ­സ്ഥര്‍ ത­ട്ടി­പ്പി­ന് കൂ­ട്ടു­നി­ന്നെന്നും കു­റ്റ­പ­ത്ര­ത്തി­ലുണ്ട്. ഇ­വര്‍­ക്കെ­തി­രേ വി­ശ്വാ­സ വ­ഞ്ച­ന കു­റ്റം മാ­ത്ര­മാ­ണ് ചു­മ­ത്തി­യി­രി­ക്കു­ന്നത്.


അതേസമയം പ­രാ­തി­ക്കാ­രില്‍­നി­ന്ന് 10 കോ­ടി രൂപ മോന്‍­സണ്‍ വാ­ങ്ങി­യെ­ന്ന പ­രാ­തി­യില്‍ അ­ന്വേഷ­ണം ന­ട­ത്തി­യെ­ങ്കിലും ഈ തു­ക അ­ന്വേ­ഷ­ണ­സം­ഘ­ത്തി­ന് ക­ണ്ടെ­ത്താ­നാ­യില്ല. ഇ­തില്‍ അ­ഞ്ച് കോ­ടി 45 ല­ക്ഷം രൂപ മോന്‍­സണ്‍ ചെ­ല­വാ­ക്കി­യ­തിന്‍റെ തെ­ളി­വു­കള്‍ ക്രൈം­ബ്രാ­ഞ്ചി­ന് ല­ഭി­ച്ചി­ട്ടുണ്ട്. എ­ന്നാല്‍ ഇ­തില്‍ ബാ­ക്കി തു­ക സം­ബ­ന്ധി­ച്ച തെ­ളിവും ല­ഭി­ച്ചി­ട്ടില്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<