ഇന്ത്യാ സഖ്യത്തിനു തിരിച്ചടി; പപ്പു യാദവ് നാമനിർദേശ പത്രിക സമര്‍പ്പിച്ചു
ഇന്ത്യാ സഖ്യത്തിനു തിരിച്ചടി; പപ്പു യാദവ്  നാമനിർദേശ പത്രിക സമര്‍പ്പിച്ചു
Thursday, April 4, 2024 9:20 PM IST
പാറ്റ്ന: ബിഹാറിൽ ഇന്ത്യാ സഖ്യത്തിനു തിരിച്ചടിയായി പുർണിയ ലോക്സഭാ സീറ്റിൽ സ്വതന്ത്രനായി മത്സരിക്കാൻ പപ്പു യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു. രണ്ടാഴ്ച മുന്പാണ് പപ്പു യാദവ് തന്‍റെ ജൻ അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്.

പുർണിയയിൽ ഇന്ത്യാ സഖ്യത്തിന്‍റെ സ്ഥാനാർഥിയായി ആർജെഡി‌യുടെ ബിമ ഭാരതിയും നാമനിർദേശം നൽകിയിട്ടുണ്ട്. സിറ്റിംഗ് എംപി സന്തോഷ് കുമാറാണ് പുർണിയയിലെ ജനതാദൾ (യു) സ്ഥാനാർഥി.


സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ പപ്പു യാദവിനെതിരെ കോൺഗ്രസ് നേതൃത്വം നടപടി എടുത്തേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യാസഖ്യ സ്ഥാനാർഥി ബിമ ഭാരതിക്കാണു കോൺഗ്രസ് പിന്തുണയെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ അഖിലേഷ് പ്രസാദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<