""അനിതയുടെ ഭാഗത്ത് വീഴ്ചയുണ്ടായി''; അതിജീവിതയെ പിന്തുണച്ച നഴ്സിനെതിരേ ആരോഗ്യമന്ത്രി
""അനിതയുടെ ഭാഗത്ത് വീഴ്ചയുണ്ടായി''; അതിജീവിതയെ പിന്തുണച്ച നഴ്സിനെതിരേ ആരോഗ്യമന്ത്രി
Friday, April 5, 2024 12:50 PM IST
പത്തനംതിട്ട: ഐ­സി­യു പീ­ഡ­ന­ക്കേ­സി­ലെ അ­തി­ജീ­വി­തയെ പിന്തുണച്ച കോ­ഴി­ക്കോ­ട് മെ­ഡി­ക്കല്‍ കോ­ള­ജിലെ ന­ഴ്‌­സിം­ഗ് ഓ­ഫീ­സ­ര്‍ പി.ബി.അനിതയുടെ സ­മ­ര­ത്തി­നെ­തി­രേ മന്ത്രി വീ­ണാ ജോര്‍­ജ്. അ­തി­ജീ­വി­ത­യു­ടെ സു­ര­ക്ഷ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­നി­ത­യ്­ക്ക് വീഴ്­ച പ­റ്റി­യ­താ­യി ഡി­എം­ഇ­യു­ടെ അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടില്‍ വ്യ­ക്ത­മാ­ണ്. അതു­കൊ­ണ്ടാ­ണ് ഇവ­രെ ജോ­ലി­യില്‍ തി­രി­ച്ചെ­ടു­ക്കാ­ത്ത­തെ­ന്ന് മന്ത്രി പ്ര­തി­ക­രിച്ചു.

അ­തി­ജീ­വി­ത­യ്­ക്ക് നീ­തി ഉ­റ­പ്പാ­ക്കു­ക­യാ­ണ് പ്രാ­ഥമി­ക ല­ക്ഷ്യം. അ­തി­ന്‍റെ ഭാ­ഗ­മാ­യാ­ണ് ന­ട­പ­ടി­യെ­ടു­ത്തത്. അ­ത് കോ­ട­തി­യെ ബോ­ധ്യ­പ്പെ­ടു­ത്തും. പി­ന്നീ­ട് അ­തി­ജീ­വിത­യെ പി­ന്തു­ണ­ച്ചെ­ന്ന് ക­രുതി ഇ­വ­രു­ടെ ഭാ­ഗ­ത്തു­നി­ന്നുണ്ടാ­യ തെ­റ്റി­നെ ന്യാ­യീ­ക­രി­ക്കാന്‍ ക­ഴി­യി­ല്ലെന്നും മന്ത്രി പ­റഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതോടെയാണ് 2023 നവംബര്‍ 28ന് അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ഡിഎംഇ സ്ഥലം മാറ്റിയത്. ഇതിനെതിരേ ഇവർ ഹൈക്കോടതിയിൽ പോയതോടെ ഡിഎംഇയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.


ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ വന്ന അനിതയോട് പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം കിട്ടിയിട്ടില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്‍റെ വിശദീകരണം. ഇതോടെയാണ് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ ഉപവാസ സമരം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവർ ഇവിടെ സമരം തുടരുകയാണ്.

ഇവർക്ക് പിന്തുണയുമായി കേസിലെ അതിജീവിതയും ഇന്ന് സമരപന്തലിൽ എത്തിയിരുന്നു. അതേസമയം സ്ഥലംമാറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<