എം.എം വര്‍ഗീസിനെ ചോദ്യംചെയ്ത് ആദായനികുതി വകുപ്പും; ഫോണ്‍ പിടിച്ചെടുത്തു
എം.എം വര്‍ഗീസിനെ ചോദ്യംചെയ്ത് ആദായനികുതി വകുപ്പും; ഫോണ്‍ പിടിച്ചെടുത്തു
Saturday, April 6, 2024 1:36 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ചോദ്യം ചെയ്ത് ആദായനികുതി വകുപ്പും. കൊച്ചി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ഇ.ഡിക്കു പുറമേ ആദായ നികുതി വകുപ്പും വര്‍ഗീസിനെ ചോദ്യംചെയ്തത്.

വർഗീസിന്‍റെ ഫോണ്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂര്‍ എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ സിപിഎം അക്കൗണ്ടില്‍നിന്ന് വര്‍ഗീസ് ഒരു കോടി രൂപ പിന്‍വലിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതടക്കം അക്കൗണ്ടിലെ ആറുകോടി രൂപയുടെ ആദായനകുതി അടച്ചിട്ടില്ലെനാണ് വകുപ്പ് പറയുന്നത്.

അതേസമയം സി­പി­എ­മ്മി­ന് രഹ­സ്യ അ­ക്കൗ­ണ്ടി­ല്ലെ­ന്ന് ചോദ്യം ചെയ്യലിന് എത്തിയ വര്‍­ഗീ­സ് മാ­ധ്യമ­ങ്ങ­ളോ­ട് പ്ര­തി­ക­രിച്ചു. കേസിൽ വ്യാഴാഴ്ച സിപിഎം നേതാവും മുൻ എംപിയുമായ പി.കെ.ബിജുവിനെ ഇഡി എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.


കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇ‌‌ടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു. ക­രു­വ­ന്നൂ­രി­ലെ സാ­മ്പത്തി­ക ത­ട്ടി­പ്പില്‍ അ­ന്വേഷ­ണം ന­ട­ത്തിയ­ത് സി­പി­എം നി­യോ­ഗി­ച്ച അ­ന്വേ­ഷ­ണ ക­മ്മീ­ഷ­നാണ്.

പലതവണ ആവശ്യപ്പെട്ടിട്ടും ഈ ക­മ്മീ­ഷന്‍റെ റി­പ്പോര്‍­ട്ട് ഇ­ഡി­ക്ക് കൈ­മാ­റി­യില്ല. കു­റ്റ­കൃത്യം മ­റ­ച്ചു­വച്ച­ത് സി­പി­എ­മ്മി­ന്‍റെ അറി­വോ­ടെ­യാണെന്നാണ് ഇഡി കണ്ടെത്തൽ. ഇ­ക്കാ­ര്യ­ത്തില്‍ അട­ക്കം ഇഡി നേതാക്കളോട് വിശദീകരണം തേടും.

കരുവന്നൂർ ക്രമക്കേടിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിൽ അംഗമായിരുന്നു പി.കെ.ഷാജൻ. നേരത്തെ 26 വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<