സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചു: മോൻസ് ജോസഫ്
സജി മഞ്ഞക്കടമ്പൻ യുഡിഎഫിനെ വഞ്ചിച്ചു: മോൻസ് ജോസഫ്
Saturday, April 6, 2024 9:33 PM IST
കോട്ടയം: യുഡിഎഫ് വിട്ട സജി മഞ്ഞക്കടമ്പനെതിരേ രൂക്ഷ വിമർശനവുമായി മോൻസ് ജോസഫ് എംഎൽഎ രംഗത്ത്. യുഡിഎഫിനെ വഞ്ചിച്ചാണ് സജി പോയതെന്ന് മോൻസ് കുറ്റപ്പെടുത്തി.

രാജിക്ക് കാരണമായി സജി ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സജിയെ പൂർണമായും സഹകരിപ്പിച്ചും അംഗീകാരം നൽകികൊണ്ടുമാണ് പാർട്ടിയിൽ എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നത്.

മുന്നണിയും പാർട്ടിയും വിടാനുള്ള സജിയുടെ തീരുമാനം നിർഭാഗ്യമായി പോയി. യുഡിഎഫ് സ്ഥാനാർഥിക്ക് ദോഷം വരുന്നതും മറു ചേരിയെ സഹായിക്കുന്നതുമായ തീരുമാനം വഞ്ചനാപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


സജിയുടെ മുന്നണി വിടാനുള്ള സാഹചര്യം പരിശോധിക്കണം. അദ്ദേഹം ഉന്നയിച്ച പരാതികൾ ഒന്നും മുമ്പ് പാർട്ടി ഫോറത്തിൽ പറഞ്ഞിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിയുടെയോ മുന്നണിയുടെയോ ഫോറത്തിലാണ് ആദ്യം പറയേണ്ടത്. സജിയുടെ നീക്കത്തിനു പിന്നിൽ ആരോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യുഡിഎഫ് സ്ഥാനാർഥിക്കെതിരായ അപരന്മാരുടെ പത്രിക തള്ളിയത് പലർക്കും തട്ടുകേടുണ്ടായി. ഇതിനു പിന്നാലെയാണ് സജിയുടെ രാജിയെന്നത് സംശയകരമാണെന്നും മോൻസ് ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<