ഐസിയു പീഡനക്കേസ്: നഴ്സ് അനിതയുടെ കോടതിയലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഐസിയു പീഡനക്കേസ്: നഴ്സ് അനിതയുടെ കോടതിയലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Monday, April 8, 2024 10:31 AM IST
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരിൽ സ്ഥലംമാറ്റപ്പെട്ട നഴ്സിംഗ് ഓഫീസർ പി.ബി. അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയില്‍ തിരികെ കയരാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് മുഹമ്മദ് മുഷ്താഖും ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റിയ അനിതക്ക് കോഴിക്കോടുതന്നെ നിയമനം നൽകണമെന്ന് മാർച്ച് ഒന്നിന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ഹാജരാക്കിയിട്ടും നിയമനം നൽകിയില്ലെന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഒന്നാം എതിർകക്ഷിയാക്കി ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറും ഉത്തരവിട്ടിട്ടില്ലാത്തതിനാൽ നിയമനം നൽകാനാകില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചെന്നാണ് ഹർജിയിൽ വിശദീകരിക്കുന്നത്.


സംഭവം വിവാദമായതോടെ, അനിതയുടെ കോടതിയലക്ഷ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ തന്നെ നിയമനം നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

അതേസമയം, കോടതിയുടെ നിയമന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഫയൽ ചെയ്ത ഹർജിയും ഇന്ന് പരിഗണിച്ചേക്കും. ഹരജിയിൽ തീർപ്പുണ്ടാകുന്നതുവരെ മുൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും സർക്കാർ ഉന്നയിച്ചിട്ടുണ്ട്.

അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേർ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്നായിരുന്നു ഡിഎംഇ റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<