ക്ഷേമപെൻഷനെ ഭിക്ഷയാക്കിയ പിണറായിക്ക് ഉടനേ തിരിച്ചടി കിട്ടും: എം.എം. ഹസൻ
ക്ഷേമപെൻഷനെ ഭിക്ഷയാക്കിയ പിണറായിക്ക് ഉടനേ തിരിച്ചടി കിട്ടും: എം.എം. ഹസൻ
Wednesday, April 10, 2024 10:39 PM IST
തിരുവനന്തപുരം: ക്ഷേമപെൻഷൻ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഹങ്കാരത്തിന് 50 ലക്ഷം സാധാരണക്കാർ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ.

കോവിഡ്കാലത്ത് കിറ്റ് നല്കി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകന്പടിയിൽ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയൻ ജനങ്ങളെ പുച്ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്.

ക്ഷേമപെൻഷൻ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോൾ നല്കണം, എത്ര നല്കണം, ആർക്കു നല്കണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങൾക്ക് കിട്ടുന്പോൾ വാങ്ങാം. കിട്ടിയില്ലെങ്കിൽ മിണ്ടാതെ മൂലയ്ക്കിരുന്നോണം എന്നാണ് മുഖ്യമന്ത്രിയുടെ തിട്ടൂരം.


ക്ഷേമപെൻഷൻ മുടങ്ങിയപ്പോൾ പിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടിയെപ്പോലെ ബാക്കിയുള്ളവരും തെരുവിലിറങ്ങുന്നതു കാണാൻ കാത്തിരിക്കുന്ന മനുഷ്യപ്പറ്റില്ലാത്ത ഭരണാധികാരിയാണ് പിണറായി.

പ്രായമായവർ, അംഗപരിമിതർ, വിധവകൾ തുടങ്ങി സമൂഹത്തിന്‍റെ കൈത്താങ്ങ് വേണ്ടവരാണ് ക്ഷേമപെൻഷൻ കൈപ്പറ്റുന്നത്. അവരെ കൈവിട്ട് കോർപറേറ്റുകളെ താലോലിക്കുന്ന അവസ്ഥയിലേക്ക് പിണറായി ഭരണം കൂപ്പുകുത്തിയെന്ന് ഹസൻ ചൂണ്ടിക്കാട്ടി.
Related News
<