പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്‌ജിയെ മോചിപ്പിച്ചു
പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്‌ജിയെ മോചിപ്പിച്ചു
Monday, April 29, 2024 6:29 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്‌ജിയെ മോചിപ്പിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഒരു ജില്ലാ, സെഷൻസ് ജഡ്ജിയെയാണ് തടവിൽ നിന്ന് മോചിപ്പിച്ചതെന്ന് ഖൈബർ പഖ്തൂൺഖ്വ (കെപികെ) ഗവൺമെന്‍റ് വക്താവ് ബാരിസ്റ്റർ സെയ്ഫ് പറഞ്ഞു.

ഏപ്രിൽ 27 നാണ് അഫ്ഗാനിസ്ഥാന്‍റെ അതിർത്തിയിലുള്ള ടാങ്ക്, ദേര ഇസ്മായിൽ (ഡിഐ) ഖാൻ ജില്ലയ്ക്ക് സമീപം ജഡ്ജിയെ തട്ടിക്കൊണ്ടുപോയത്. ജഡ്ജിയുടെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപെട്ടിരുന്നു. അദ്ദേഹത്തിന്‍റെ വാഹനവും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.


ജഡ്ജിയെ നിരുപാധികം തടവിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. അദ്ദേഹം സുരക്ഷിതനായി വീട്ടിലെത്തിയെന്നും കെപികെ സർക്കാരും സുരക്ഷാ സേനയും ചേർന്ന് ഭീകരതയ്‌ക്കെതിരെ വിജയകരമായി പോരാടുകയാണെന്ന് കെപികെ പോലീസിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗം പറഞ്ഞു.

ജഡ്ജിയെ തട്ടിക്കൊണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<