വിവാഹക്ഷണക്കത്തിൽ "മോദി'; വരൻ വിവാദത്തിൽ
വിവാഹക്ഷണക്കത്തിൽ "മോദി'; വരൻ വിവാദത്തിൽ
Tuesday, April 30, 2024 2:45 AM IST
ബംഗുളൂരു: കർണാടകയിൽ വിവാഹക്ഷണക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും മോദി അനുകൂല വാചകങ്ങളും അച്ചടിച്ച വരൻ വിവാദത്തിൽ. ദക്ഷിണ കന്നഡയിലെ പുത്തൂർ താലൂക്കിലെ ഉപ്പിനങ്ങാടി പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരും വരനെ തേടി വസതിയിലെത്തി.

വിവാഹ ക്ഷണക്കത്തിലെ ടാഗ്‌ലൈൻ "ദമ്പതികൾക്ക് നിങ്ങൾ നൽകുന്ന ഏറ്റവും മികച്ച സമ്മാനം മോദിയെ ഒരിക്കൽ കൂടി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക' എന്നതായിരുന്നു. ഇതുസംബന്ധിച്ച് വരന്‍റെ ബന്ധുക്കളിൽ ഒരാളാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 14ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പോലീസിനൊപ്പം വരന്‍റെ പുത്തൂർ താലൂക്കിലെ വസതിയിലെത്തി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് മാർച്ച് ഒന്നിനാണ് ക്ഷണക്കത്ത് അച്ചടിച്ചതെന്ന് വരൻ വിശദീകരിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനയെ തുടർന്നാണ് ടാഗ്‌ലൈനിൽ അപ്രകാരം എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 18നായിരുന്നു വിവാഹം.

എന്നാൽ വരന്‍റെ വിശദീകരണം വകവയ്ക്കാതെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടാതെ, ക്ഷണക്കത്ത് അച്ചടിച്ച പ്രസ് ഉടമയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും പോലീസിന്‍റെയും നിരീക്ഷണത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<