കോ­ഴി­ക്കോട്ടെ ഓട്ടോ ഡ്രൈ­വ­റു­ടെ കൊ­ല­പാതകം; പ്ര­തി പി­ടി­യില്‍
കോ­ഴി­ക്കോട്ടെ ഓട്ടോ ഡ്രൈ­വ­റു­ടെ കൊ­ല­പാതകം; പ്ര­തി പി­ടി­യില്‍
Tuesday, April 30, 2024 1:09 PM IST
കോ­ഴി­ക്കോട്: ഓട്ടോ ഡ്രൈ­വര്‍ ശ്രീ­കാ­ന്തി­നെ കൊ­ല­പ്പെ­ടുത്തി­യ കേ­സി­ലെ പ്ര­തി പി­ടി­യില്‍. കോ­ഴി­ക്കോ­ട് വെ­ള്ള­യില്‍ സ്വ­ദേ­ശി ധ­നീ­ഷ് ആ­ണ് അ­റ­സ്­റ്റി­ലാ­യത്.

ഞായറാഴ്ച പുലർച്ചെയാണ് ശ്രീകാന്ത്(47) വെട്ടേറ്റ് മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഞായറാഴ്ച രാത്രി മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ധനീഷിന്‍റെ അമ്മയോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതി ദിവസങ്ങളായി ശ്രീകാന്തിനെ പിന്തുടര്‍ന്നുവരികയായിരുന്നുവെന്നും ഇയാൾ മദ്യലഹരിയിലാണെന്ന് മനസിലാക്കിയാണ് കൊല നടത്തിയെതെന്നുമാണ് മൊഴി.


ഞായറാഴ്ച കോഴിക്കോട് പണിക്കർ റോഡിൽവച്ചാണ് സംഭവം. ഇരുവരും ഓട്ടോയിൽ മദ്യപിച്ചുകൊണ്ടിരിക്കെ ധനീഷ് ശ്രീകാന്തിനെ ആക്രമിക്കുകയായിരുന്നു. വെട്ടുക്കൊണ്ട ശ്രീകാന്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തളര്‍ന്നുവീണു.

കൊലപാതകം നടന്നതിന്‍റെ സമീപത്തായി ശ്രീകാന്തിന്‍റെ കാർ കത്തി നശിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് രണ്ട് ദിവസം മുമ്പാണ് കാർ അഗ്നിക്കിരയാക്കിയത്. ഇതിന് പിന്നിലും ധനീഷാണെന്നാണ് പോലീസ് സംശയിക്കുന്നത്.

ആഴത്തിൽ കഴുത്തിനേറ്റ വെട്ടാണ് ശ്രീകാന്തിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരേ ആയുധം കൊണ്ട് തന്നെ ശരീരത്തിൽ 15 ഓളം മുറിവുകളേൽപ്പിച്ചതായി റിപ്പോർട്ടിലുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<