ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ സസ്പെൻഡ് ചെയ്ത് ജെഡിഎസ്
ലൈംഗികാരോപണം: പ്രജ്വല്‍ രേവണ്ണയെ സസ്പെൻഡ് ചെയ്ത് ജെഡിഎസ്
Tuesday, April 30, 2024 1:29 PM IST
ബംഗളൂരു: അശ്ലീലവീഡിയോ വിവാദത്തിൽ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയെ പാർട്ടി സസ്പെൻഡ് ചെയ്തു. അശ്ലീല വീഡിയോ വിവാദത്തിൽ വെട്ടിലായ ജെഡിഎസ് കോർ കമ്മിറ്റി യോഗം ചേർന്നാണ് സസ്പെൻഷൻ എന്ന തീരുമാനത്തിലേക്കെത്തിയത്.

എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്താണ് പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് വന്ന ശേഷം പുറത്താക്കണോ എന്നതിൽ അന്തിമ തീരുമാനമുണ്ടാകും. പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടേതാകും അന്തിമ തീരുമാനം. ഇരകളാക്കപ്പെട്ട സ്ത്രീകൾക്കൊപ്പം പാർട്ടി നിൽക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു.

പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവും ജെഡിഎസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എംഎല്‍എമാര്‍ പരസ്യമായി ആവശ്യപ്പെട്ടതോടെയാണ് നടപടിയെടുത്തത്.

രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്‍റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് (48) പരാതി നൽകിയത്. വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഒട്ടേറെ സ്ത്രീകൾക്കൊപ്പമുള്ള പ്രജ്വലിന്‍റെ അശ്ലീല വിഡിയോകൾ പ്രചരിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ നിന്നാണു ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.


പ്രജ്വലിന്‍റെ മുൻ ഡ്രൈവറിൽ നിന്നാണ് വീഡിയോകൾ പുറത്ത് വന്നതെന്നും ഇയാൾ ദൃശ്യങ്ങൾ ബിജെപി നേതാവ് ദേവരാജഗൗഡക്കാണ് കൈമാറിയതെന്നുമുളള വിവരമാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നത്. കോൺഗ്രസ് ഉൾപ്പടെ മറ്റൊരു പാർട്ടിയുടെയും നേതാക്കളുമായി താൻ ബന്ധപ്പെട്ടിട്ടില്ലെന്നും കാർത്തിക് റെഡ്ഡി വിശദീകരിച്ചു.

അതേസമയം, പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനപരാതികളിൽ ദേശീയ വനിതാ കമ്മീഷൻ കർണാടക ഡിജിപിക്ക് നോട്ടീസയച്ചു.സംഭവത്തിൽ ഇത് വരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാണ് വനിതാ കമ്മീഷന്‍റെ ആവശ്യം.

കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മേയ് ഏഴിനാണ്. ഹാസനിൽ 26 ന് വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ പ്രജ്വൽ ജർമനിയിലേക്കു കടന്നിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<