തിരുവനന്തപുരം മേയർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധം
തിരുവനന്തപുരം മേയർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധം
Tuesday, April 30, 2024 6:23 PM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തർക്കത്തിന്‍റെ പേരിൽ മേയർക്കും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരേയും കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

ഡ്രൈവർ യദുകൃഷ്ണനാണ് മേയർക്കും എംഎൽഎയ്ക്കുമെതിരേ സംഭവ ദിവസം പരാതി നൽകിയത്. മേയറുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ കന്‍റോണ്‍മെന്‍റ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് തങ്ങൾ ബസ് തടഞ്ഞിട്ടില്ലെന്നും റെഡ് സിഗ്നൽ ആയിരുന്നുവെന്നുമുള്ള മേയറുടെ വാദം പൊളിച്ച് കൊണ്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.

കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനയായ ടിഡിഎഫ് കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തിയിരുന്നു.


അതേസമയം യദുവിനെതിരെ മേയർ നൽകിയ പരാതിയിൽ കെഎസ്ആർടിസി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് ഇന്ന് സിഎംഡി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന് സമർപ്പിക്കും. യദുവിനെ പിരിച്ച് വിടാതെ താൽക്കാലികമായി മാറ്റി നിർത്തിയാൽ മതിയെന്ന തീരുമാനമാണ് വകുപ്പ് സ്വീകരിച്ചത്.

എംഎൽഎയും മേയറും പരാതിക്കാരായിട്ടും മന്ത്രിയുടെ നിലപാടാണ് ഡ്രൈവർക്കെതിരേ കടുത്ത നടപടിയുണ്ടാകാതിരുന്നതിന് കാരണം. അന്വേഷണ റിപ്പോർട്ട് ലഭിക്കാതെ എടുത്ത് ചാടി ശിക്ഷാ നടപടികൾ കൈക്കൊള്ളില്ലെന്ന് നിലപാടായിരുന്നു മന്ത്രിക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<