നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഒരുകുടുംബത്തിലെ നാലുപേരെ രക്ഷപെടുത്തി
നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഒരുകുടുംബത്തിലെ നാലുപേരെ രക്ഷപെടുത്തി
Wednesday, May 1, 2024 4:51 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഒരുകുടുംബത്തിലെ നാലുപേരെ സമീപവാസികളും അഗ്നിശമനസേനാംഗങ്ങളും രക്ഷപെടുത്തി. അഹമ്മദാബാദിലെ ഭുദാർപുര പ്രദേശത്തുള്ള ഒരു കുടുംബാംഗങ്ങളാണ് സബർമതി നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.

പ്രായമായ ഒരു സ്ത്രീയും മകനും മകളും മകളുടെ ആറുവയസുള്ള കുട്ടിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മകളുടെ ഭർത്താവിന്‍റെ പീഡനത്തെ തുടർന്നാണ് ഇവർ ഈ തീരുമാനമെടുക്കാൻ കാരണമായത്.


നദീതീരത്തെ നടപ്പാതയിലുണ്ടായിരുന്ന ആളുകളും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും കുടുംബത്തെ രക്ഷിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<