‌‌‌‌‌‌ആര്യാ രാജേന്ദ്രന്‍റെ പരാതിയിൽ രണ്ട് കേസ്; യദുവിന്‍റെ പരാതിയിലും അന്വേഷണം
‌‌‌‌‌‌ആര്യാ രാജേന്ദ്രന്‍റെ പരാതിയിൽ രണ്ട് കേസ്; യദുവിന്‍റെ പരാതിയിലും അന്വേഷണം
Thursday, May 2, 2024 12:28 AM IST
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ-കെഎസ്ആർടിസി ഡ്രൈവർ പ്രശ്നത്തിന് പിന്നാലെ സൈബർ ആക്രമണമുണ്ടായതായി ചൂണ്ടിക്കാട്ടി ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ രണ്ട് കേസ്.

മേയറുടെ ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശം അയച്ചതിന് ഒരു കേസെടുത്തു. നവമാധ്യമങ്ങളിലൂടെ അധിപേക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസിലും വൈകാതെ അറസ്റ്റ് ഉണ്ടായേക്കും.

അതേസമയം, മേയറുമായി പ്രശ്നമുണ്ടായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ നല്‍കിയ പരാതിയിലും അന്വേഷണമുണ്ടാകും. യദു, കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കന്‍റോണ്‍മെന്‍റ് എസിപിക്ക് കൈമാറി.


സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാതെ വന്നതോടെയാണ് യദു, സിറ്റി പോലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പടെ പരാതി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<