പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം; സാംപിൾ പരിശോധനാ ഫലം വൈകുന്നു
പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം; സാംപിൾ പരിശോധനാ ഫലം വൈകുന്നു
Thursday, May 23, 2024 7:06 AM IST
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സംപിൾ പരിശോധനാ ഫലം വൈകുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും കുഫോസിന്‍റെയും സാംപിൾ പരിശോധന ഫലങ്ങളാണ് വൈകുന്നത്.

ഇതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമായ രാസമാലിന്യം ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. നഷ്ട പരിഹാരത്തിനായുള്ള നിയമ നടപടിയുടെ ഭാഗമായി കുടിവെള്ളം മലിനമാക്കിയതിനെതിരേ മത്സ്യ കർഷകർ ഇന്ന് വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകും.


സംയുക്ത അന്വേഷണത്തിന്‍റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ ഇന്ന് എടയാർ മേഖല സന്ദർശിക്കും. ഫിഷറീസ് അഡീഷണൽ ഡയക്ടറുടെ സംഘവും ഇന്ന് പെരിയാർ സന്ദർശിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<