വൃക്ക വിൽക്കാൻ ഭർത്താവ് നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി
വൃക്ക വിൽക്കാൻ ഭർത്താവ് നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യുവതി
Saturday, May 25, 2024 7:08 PM IST
കണ്ണൂർ: വൃക്ക വിൽക്കാൻ ഭർത്താവ് നിർബന്ധിച്ചെന്ന ആരോപണവുമായി യുവതി. ഒൻപത് ലക്ഷം രൂപയ്ക്ക് വൃക്ക വിൽക്കാൻ ഭർത്താവും ഇടനിലക്കാരനും നിർബന്ധിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി വെളിപ്പെടുത്തി.

സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

2014 ല്‍ ആറ് ലക്ഷം രൂപയ്ക്ക് ഭർത്താവിന്‍റെ വൃക്ക വിറ്റു. ബെന്നിയായിരുന്നു ഇടനിലക്കാരൻ. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും യുവതി പറഞ്ഞു.

വൃക്ക വില്‍ക്കുന്നതിനായി വിലാസമുള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റി. ബെന്നി രേഖകള്‍ ശരിയാക്കി. ഭയം കാരണം പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പോലീസ് കേസെടുത്തു. അവയവ കച്ചവട ഏജന്‍റാണ് ബെന്നിയെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<