തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിനു മുന്നോടിയായുള്ള ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. വ്യാഴാഴ്ച നടക്കാനിരുന്ന സെമിനാറും മാറ്റി.

കേരള നിയമസഭാമന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തന്പി ഹാളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് ലോകകേരള സഭ ചേരുക. 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി കേരളീയ പ്രതിനിധികൾ പങ്കെടുക്കും.

ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്‍റ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്. എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്മെൻ പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകൾ, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽകുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സന്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും.