ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി പി. ജയരാജൻ. ആലപ്പുഴയിലെ സുധാകരന്‍റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ജി. സുധാകരന്‍റെ സഹോദരൻ ജി. ഭുവനേശ്വരൻ രക്തസാക്ഷി അനുസ്മരണ പരിപാടിക്ക് എത്തിയതാണെന്ന് ജയരാജൻ പറഞ്ഞു. സുധാകരന്‍റെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സുധാകരൻ അങ്ങേയറ്റം ആദരവ് ഉള്ള നേതാവാണ്. ദീർഘകാലമായുള്ള ബന്ധത്തെ കൂടിക്കാഴ്ചയിൽ അനുസ്മരിച്ചതായും പി. ജയരാജൻ പറഞ്ഞു.

ഞങ്ങളൊക്കെ വിദ്യാർഥി സംഘടനയിൽ ആയിരുന്നപ്പോൾ ജി. സുധാകരൻ ഞങ്ങളുടെ നേതാവായിരുന്നു. താൻ പ്രവർത്തനം ആരംഭിക്കുമ്പോൾ മുതൽ ജി. സുധാകരൻ നേതാവാണ്. അന്ന് മുതൽ തികഞ്ഞ ആദരവാണ് അദ്ദേഹത്തോടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.