തൃശൂര്‍: പെർമിറ്റില്ലാതെ ഓടിയ എഎംവിഐയുടെ സഹോദരന്‍റെ ബസ് കസ്റ്റഡിയിലെടുത്തു. ആർടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗമാണ് ബസ് കസ്റ്റഡിയിലെടുത്തത്.

അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിൽ ഇന്‍സ്പെക്ടര്‍ സി.ജെ. ഷോണിന്‍റെ സഹോദരൻ സി.ജെ. റിജോയുടെ ബസാണ് പിടികൂടിയത്.

തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ബസ് പിടികൂടിയത്. 20 യാത്രക്കാരെ കെഎസ്ആര്‍ടിസി ബസിൽ കയറ്റി വിട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബർ മുതൽ ബസിന് പെർമിറ്റില്ലെന്ന് കണ്ടെത്തി. പെര്‍മിറ്റില്ലാതെയാണ് ബസ് ഇതുവരെ സര്‍വീസ് നടത്തിയിരുന്നത്.

തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് എംവിഐ പി.വി. ബിജു, എഎംവിഐ കെ. വിപിൻ എന്നിവരാണ് ബസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 5.45നാണ് ബസ് യാത്ര ആരംഭിച്ചത്. ഇതിനിടെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് ബസ് തടഞ്ഞ് പരിശോധിച്ചത്.