തൃശൂർ: കോർപറേഷൻ കെട്ടിടത്തിന്‍റെ മേൽക്കൂര പറന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തും. അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ പ്രത്യേക സംഘത്തെ മേയർ പ്രഖ്യാപിച്ചു.

കോർപറേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടാകും. വെള്ളിയാഴ്ച വൈകുന്നേരമാണ് തൃശൂർ കോർപറേഷൻ കെട്ടിടത്തിന്‍റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞുവീണത്. എംഒ റോഡിലേക്കാണ് വീണത്.

ഒരു കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല.

അപകടത്തെ തുടർന്ന് എംഒ റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്.