ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാനയാക്രമണം. ബ്ലോക്ക് ഒന്പതിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന വീടിന്‍റെ അടുക്കള ഷെഡ് തകർത്തു.

ഇന്നു പുലർച്ചെ 12.30 ഓടെയായിരുന്നു കൊന്പനാനയുടെ ആക്രമണം. വളയംചാലിലെ രാജൻ-ബിന്ദു ദമ്പതികളുടെ വീടിന്‍റെ അടുക്കള ഷെഡാണ് തകർത്തത്. വീടിന്‍റെ പിന്നിലെ പ്ലാവിൽ നിന്നു ചക്ക വീഴുന്ന ശബ്ദം കേട്ട് ഫാമിലെ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായ രാജനും മകനും പുറത്തിറങ്ങി നോക്കിയപ്പോൾ കൊന്പൻ ഇവർക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു.

രണ്ടു പേരും അടുക്കള ഷെഡ് വഴി ഓടി വീടിനകത്തേക്ക് കടന്നു. പിന്തുടർന്നെത്തിയ കാട്ടാന ഷെഡ് തകർത്ത് കലിതീർക്കുകയായിരുന്നു. വീട്ടിൽ രാജന്‍റെ പേരക്കുട്ടികളക്കം മൂന്നു കുട്ടികൾ ഉൾപ്പടെ എട്ടുപേരായിരുന്നു ഉണ്ടായിരുന്നത്.

ഷെഡ് തകർത്തിട്ടും പിൻമാറാതെ നിന്ന കാട്ടാനയെ രാജനും മകനുമടക്കം പടക്കം പൊട്ടിച്ചെറിഞ്ഞാണ് തുരത്തിയത്. അപ്പോഴേക്കും വിവരമറിഞ്ഞ് ആർആർടി സംഘവും സ്ഥലത്തെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ഉൾപ്പടെ കാട്ടാന തകർത്തതായി ബിന്ദു പറഞ്ഞു.