ന്യൂഡൽഹി: ജാതി സെൻസസിനൊപ്പം ദേശീയ സെൻസസ് നടത്തുന്നതിനുള്ള ഷെഡ്യൂൾ സർക്കാർ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ സെൻസസ് നടത്തുക. 2027 മാർച്ച് ഒന്നു മുതൽ സെൻസസ് ആരംഭിക്കും.

എന്നാൽ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ലഡാക്ക്, ജമ്മുകാഷ്മീർ, കേന്ദ്രഭരണ പ്രദേശങ്ങളിലും 2026 ഒക്ടോബർ ഒന്നിനാകും സെൻസസ് പ്രവർത്തനങ്ങൾ ആരംഭിക്കുക. മഞ്ഞുകാലം പരിഗണിച്ചാണ് ഈ പ്രദേശങ്ങളിൽ ഒക്ടോബറിൽ സെൻസസ് നടത്തുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ സമഗ്രമായ എണ്ണവും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങളും ഉൾപ്പെടുത്തുന്ന സെന്‍സസിൽ ഇത്തവണ ജാതി, ഉപജാതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടാകും.

സെൻസസ് വേളയിൽ പൗരരോട് ചോദിക്കുന്നതിനായി രജിസ്ട്രാർ ജനറലിന്‍റെയും സെൻസസ് കമ്മീഷണറുടെയും ഓഫീസ് 31 ചോദ്യങ്ങൾ തയാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷമാണ് ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് അടുത്ത സെൻസസിന്‍റെ ഭാഗമാക്കുമെന്ന് ഏപ്രിലിൽ കേന്ദ്രം തീരുമാനിച്ചിരുന്നു.