തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്.

മാസപ്പിറവി വൈകി ബലിപെരുന്നാൾ ശനിയാഴ്ചത്തേക്ക് മാറിയതിനാൽ വെള്ളിയാഴ്ച സംസ്ഥാനത്ത് പ്രവൃത്തി ദിനമായിരിക്കുമെന്ന് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. സ്കൂളുകൾ ഉൾപ്പടെ തുറന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു.

പിന്നീടാണ് വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾക്ക് അവധിയാണെങ്കിലും സർക്കാർ ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവർത്തിക്കും.

നേരത്തെ വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധി റദ്ദാക്കിയതിനെതിരേ മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സമ്പൂർണ അവധി നൽകണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.