തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. മത്തായിയുടെ ഭാര്യ ഷീബ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം വേണമെന്നും ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മന:പൂർവമല്ലാത്ത നരഹത്യ വകുപ്പു മാറ്റി കൊലപാതക കുറ്റം ചുമത്തണമെന്നുമുള്ള ആവശ്യങ്ങളാണ് ഹർജിയിലുള്ളത്.

മത്തായിയെ കസ്റ്റഡിയിൽ എടുക്കുന്ന സമയത്തുണ്ടായിരുന്ന കരാർ ജീവനക്കാരനായ ഡ്രൈവർ, വിവരം നൽകിയ വ്യക്തി എന്നിവരെ കൂടി പ്രതികളാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി മത്തായിയുടെ ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് അന്വേഷണം സിബിഐക്കു വിടാൻ ഹൈക്കോടതി ഉത്തരവിട്ടത്.

പത്തനംതിട്ട ചിറ്റാർ വനമേഖയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മോഷ്ടിച്ചുവെന്നാരോപിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മത്തായിയെ കസ്റ്റഡിലെടുക്കുന്നത്. കസ്റ്റഡിലെടുത്ത് മത്തായിയുടെ മൃതദേഹം കിണറ്റിലാണ് പിന്നീട് കണ്ടെത്തുന്നത്. കസ്റ്റഡിയിൽ കൊല്ലപ്പെട്ട മത്തായിയെ കിണറ്റിൽ കൊണ്ടിട്ടുവെന്നാണ് കുടുംബത്തിന്‍റെ പരാതി.