പത്തനംതിട്ട: വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട് കത്തിച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. നരിയാപുരം ഇണ്ടിളിയപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.ഭരത് കുമാറിന്‍റെ വീടിന് തീയിട്ട പ്രതിയാണ് പിടിയിലയായത്.

ഭരത് കുമാറിന്‍റെ അയൽവാസിയായ രതീഷ് ഭവനം വീട്ടിൽ രതീഷ് ചന്ദ്രനെ (40) ആണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 11 ന് വൈകുന്നേരം 6.30 ഓടെയാണ് തീപിടിച്ച് ഉപകരണങ്ങൾ കത്തിനശിച്ചത്.

വിവരമറിഞ്ഞ് പോലീസ് ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്റ്റേഷനിൽ വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ എസ്‌സിപിഓ ജയരാജ്‌ മൊഴി രേഖപ്പെടുത്തി. എസ്ഐ കെ.ജി ബാലസുബ്രഹ്മണ്യൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും മറ്റും എത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പ്രതിയെ സംശയം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഉടൻതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്തപ്പോൾ രതീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസിനും ബോധ്യപ്പെട്ടു. തുടർന്ന് സാക്ഷികളെയും മറ്റും കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി.