മയാമി: കാല്‍പ്പന്ത് ലോകത്തിലെ പുതിയ തുടക്കത്തിനു നാളെ കിക്കോഫ്... ഫിഫ രാജ്യാന്തര ലോകകപ്പ് മോഡലിലേക്കു പരിഷ്‌കരിച്ച, ഫിഫ ക്ലബ് ലോകകപ്പ് പോരാട്ടത്തിന് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നു പന്തുരുളും... മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അര്‍ജന്‍റൈന്‍ ഇതിഹാസതാരം ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമിയും ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്‌ലിയും തമ്മിലാണ് ആദ്യ പോരാട്ടം.

ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ താര സംഗമത്തിനാണ് നാളെ പന്തുരുണ്ടു തുടങ്ങുക. 81 ലോകരാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ ജഴ്‌സിയില്‍ എത്തുന്നു. അതില്‍ 22 രാജ്യങ്ങള്‍ ഇതുവരെ ഫിഫ ലോകകപ്പ് കളിച്ചിട്ടില്ല.

ആഫ്രിക്കയില്‍നിന്നും ഏഷ്യയില്‍നിന്നും നാല്, യൂറോപ്പില്‍നിന്ന് 12, നോര്‍ത്ത് & സെന്‍ട്രല്‍ അമേരിക്ക+കരീബിയന്‍സില്‍നിന്ന് നാല്, ഓഷ്യാനിയയില്‍നിന്ന് ഒന്ന്, ലാറ്റിനമേരിക്കയില്‍നിന്ന് ആറ് എന്നിങ്ങനെയാണ് ക്ലബ്ബുകളുടെ പങ്കാളിത്തം.

ഹൈലൈറ്റ്

►ക്ലബ് ലോകകപ്പ് ജൂണ്‍ 14-ജൂലൈ 13 വരെ.
►ആതിഥേയ രാജ്യം അമേരിക്ക.
►ന്യൂയോര്‍ക്ക്, മയാമി, ലോസ് ആഞ്ചലസ്, സിയാറ്റില്‍ അടക്കം 11 നഗരങ്ങളില്‍ 12 വേദികള്‍.
►ഫൈനല്‍ അരങ്ങേറുന്നത് ന്യൂജേഴ്‌സിയിലെ മെറ്റ്‌‌ലൈഫ് സ്റ്റേഡിയത്തില്‍.
►ആകെ സമ്മാനത്തുക ഒരു ബില്യണ്‍ ഡോളര്‍ (₹ 8610.54 കോടി).

►ടൂര്‍ണമെന്‍റ് ജേതാക്കള്‍ക്കു ലഭിക്കുന്ന സമ്മാനത്തുക 125 മില്യണ്‍ ഡോളര്‍ (₹1076.39 കോടി)
►ക്ലബ് ലോകകപ്പിന്‍റെ പന്ത് മുണ്ടിയാല്‍ ഡി ക്ലബ്‌സ് 25. അമേരിക്കന്‍ ദേശീയ പതാകയുടെ ചുവപ്പ്, വെള്ള, നീല കളറുകളാണ് പന്തിനുള്ളത്.
►32 ടീമുകളെ എട്ട് ഗ്രൂപ്പില്‍ തിരിച്ച് ആദ്യ റൗണ്ട് പോരാട്ടം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ നോക്കൗട്ടില്‍.
►ഗ്രൂപ്പ് ബിയാണ് മരണഗ്രൂപ്പ് എന്ന വിശേഷണമുള്ളത്. പിഎസ്ജി, അത്‌ലറ്റിക്കോ മാഡ്രിഡ്, ബോട്ടഫോഗോ, സിയാറ്റില്‍ സൗണ്ടേഴ്‌സ് ടീമുകളാണ് ഗ്രൂപ്പ് ബിയില്‍.
►പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ശ്രദ്ധേയ അസാന്നിധ്യം.

ഫിഫ ക്ലബ് ലോകകപ്പ്

2000ലാണ് ഫിഫ ക്ലബ് ലോകകപ്പ് ആരംഭിച്ചത്. 2001-04 കാലഘട്ടത്തില്‍ ടൂര്‍ണമെന്‍റ് അരങ്ങേറിയില്ല. 2005 മുതല്‍ 2023വരെ എല്ലാ വര്‍ഷവും ലോകകപ്പ് നടന്നു. ആറ്, ഏഴ് ടീമുകള്‍ മാത്രമായിരുന്നു ഓരോ പ്രാവശ്യവും ഉണ്ടായിരുന്നത്.

രാജ്യാന്തര ലോകകപ്പ് മാതൃകയില്‍ ടൂര്‍ണമെന്‍റില്‍ 32 ടീമുകളെ പങ്കെടുപ്പിച്ച് 2025 മുതല്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍, 2024ല്‍ തീരുമാനമായി. പുതിയ ഫോര്‍മാറ്റിലെ പ്രഥമ ക്ലബ് ലോകകപ്പാണിത്തവണത്തേത്.

അമേരിക്കയ്ക്ക് ഇത്, അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്‍റെ ഡ്രസ് റിഹേഴ്‌സലാണ്.