തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണിലെ സമ്പൂര്‍ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണു നടക്കുക.

ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ ആറിനു നടക്കുന്ന ഗംഭീര ഫൈനലോടെ സമാപിക്കും. ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കട്ട്‌ ഗ്ലോബ്സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നീ പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21ന് രണ്ടു മത്സരങ്ങള്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് കാലിക്കട്ട്‌ ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് വൈകുന്നേരം 7.45ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായി ഏറ്റുമുട്ടും. സെപ്റ്റംബര്‍ നാലുവരെ നീളുന്നതാണ് ലീഗ് ഘട്ട മത്സരങ്ങള്‍.


ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും.

സെപ്റ്റംബര്‍ അഞ്ചിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെ നേരിടും. അന്നേ ദിവസം വൈകിട്ട് 6.45ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികള്‍ സെപ്റ്റംബര്‍ ആറിന് വൈകുന്നേരം 6.45ന് നടക്കുന്ന ഫൈനലില്‍ കിരീടത്തിനായി പോരാടും.