ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. കേരളത്തിലെ നിലന്പൂരിന് പുറമെ ഗുജറാത്തിലെ വിശാവധർ, കാഡി പശ്ചിമ ബംഗാളിലെ കാളിഗഞ്ച്, പഞ്ചാബിലെ ലുധിയാന വെസ്റ്റ് എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്.

എൽഡിഎഫ് സ്വതന്ത്രൻ ആയിരുന്ന പി.വി. അൻവർ എംഎൽഎ സ്ഥാനം രാജവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. എഎപി എംഎൽഎ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിലേക്ക് പോയതിനെ തുടർന്നാണ് ഗുജറാത്തിലെ വിശാവധർ മണ്ഡലത്തിൽ വോട്ടെടുപ്പ് ഉണ്ടായത്.

ബിജെപി എംഎൽഎ കർഷൻ സോളങ്കിയുടെ മരണത്തെ തുടർന്നാണ് കാഡി മണ്ഡലം തെരഞ്ഞെടുപ്പിലേക്ക് പോയത്. ടിഎംഎസി എംഎൽഎ ആയിരുന്ന നസിറുദിൻ അഹ്മദിന്‍റെ വിയോഗത്തിനെ തുടർന്നാണ് ബംഗാളിലെ കാളിഗഞ്ചിൽ തെരഞ്ഞെടുപ്പ് നടന്നത്. എഎപി എംഎൽഎ ഗുർപ്രീത് ഭാസിയുടെ മരണത്തെ തുടർന്നാണ് ലുധിയാന വെസ്റ്റിൽ വോട്ടെടുപ്പ് നടന്നത്.

രാവിലെ എട്ട് മുതലാണ് എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ നടക്കുക.