മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കെ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഈ മത്സരത്തിന്‍റെ ചിത്രത്തിലും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.

യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കും. അതേസമയം, പി.വി. അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല. അൻവറിനെ കൂട്ടാതെ ഇരുന്നതല്ല, അദ്ദേഹം കൂടാതെ ഇരുന്നതാണ്. യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ അൻവർ തയാറായില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

വോട്ടെണ്ണൽ പത്താം റൗണ്ട് പൂർത്തിയായപ്പോൾ 11466 വോട്ടാണ് അൻവർ നേടിയിരിക്കുന്നത്. യ‌ുഡിഎഫ് ശക്തികേന്ദ്രങ്ങളിലടക്കം അൻവർ കടന്നുകയറിയതോടെ ആര്യാടൻ ഷൗക്കത്തിന് പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാനായില്ല.