മലപ്പുറം: നിലമ്പൂരിൽ വിജയത്തിനു പിന്നാലെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നേറ്റം തുടരുന്നതിനിടെ ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയെ എടുത്തുയർത്തിയായിരുന്നു യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.

യുഡിഎഫിന്‍റെ കണക്കുകൾ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്ന് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിലാണ് അവസാന ഘട്ടത്തിൽ അൻവർ യുഡിഎഫിനെ പിന്തുണയ്ക്കാതെ ഒറ്റയ്ക്ക് മത്സരിക്കുന്നതിലേക്ക് എത്തിയത്. ആര്യാടൻ ഷൗക്കത്തിനെ ഒഴിവാക്കി, വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു പി.വി. അൻവർ യുഡിഎഫിന് മുന്നിൽവച്ച ആവശ്യം.

പാര്‍ട്ടിക്കെതിരേ ഒരു വാക്കുപോലും പറയാതെ ശക്തമായ പ്രചാരണ പരിപാടികളുമായി ഷൗക്കത്തിന് പൂര്‍ണ പിന്തുണ അര്‍പ്പിച്ച് ജോയി മുന്നോട്ടുപോകുകയായിരുന്നു.