കൊച്ചി: ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503’ കപ്പലില്‍നിന്നു വീണ്ടെടുത്ത വോയേജ് ഡാറ്റാ റെക്കോർഡര്‍ (വിഡിആര്‍) ഇന്ന് പരിശോധനയ്ക്കു വിധേയമാക്കും. കപ്പലിന്‍റെ ക്യാപ്റ്റന്‍റെ നേതൃത്വത്തിലാണ് നടപടികള്‍.

കപ്പലപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം വിഡിആറില്‍നിന്നു ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ്. കപ്പലിന്‍റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും.

കപ്പലില്‍നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. സക്ഷം കപ്പലിന്‍റെ സഹായത്തോടെ കൂടുതല്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചു തീയണയ്ക്കല്‍ പുരോഗമിക്കുകയാണ്. ബോക്ക വിങ്കര്‍, സരോജ ബ്ലസിംഗ്, വാട്ടര്‍ ലില്ലി എന്നിവയുടെ സഹായത്തോടെ കപ്പലിനെ ഇപ്പോഴും തണുപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കപ്പലിനെ 72 മണിക്കൂറിനകം ഇന്ത്യന്‍ തീരത്തിന് 100 നോട്ടിക്കല്‍ മൈല്‍ അകലേക്കു കൊണ്ടുപോകാന്‍ കപ്പല്‍ കമ്പനിക്കു ഡിജി ഷിപ്പിംഗ് നിര്‍ദേശം നല്‍കി. കപ്പലിനെ ഇന്ത്യന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ അകലേക്കു നീക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പൂര്‍ണമായി തീയണഞ്ഞാല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് കൊണ്ടുപോകും.