കൽപ്പറ്റ: വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞുവെന്ന പരാതിയിൽ ചൂരൽമല സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തു. വെള്ളാർമല വില്ലേജ് ഓഫീസർ എ.അജീഷിന് മർദനമേറ്റെന്ന പരാതിയിലാണ് ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പോലീസ് കേസെടുത്തത്.

കനത്ത മഴയെ തുടർന്ന് ജോലിയില്ലാതാകുന്ന ഉരുൾപൊട്ടൽ ദുരന്തബാധിതരായ തൊഴിലാളികൾക്ക് ദിനബത്തയായി 300 രൂപ അനുവദിക്കണമെന്നും വില്ലേജ് ഓഫീസർ തെറ്റായ റിപ്പോർട്ട് നൽകിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് വെള്ളാർമല വില്ലേജ് ഓഫീസർക്കു നേരെ കൈയേറ്റ ശ്രമമുണ്ടായത്.

ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചാണ് ജനങ്ങളെ താമസിപ്പിച്ചതെന്നും നാട്ടുകാർ പറയുന്നു.

പ്രതിഷേധം ശക്തമായതോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇവരേയും നാട്ടുകാർ തടഞ്ഞിരുന്നു.