കൽപ്പറ്റ: കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിച്ചതിനെതിരെ വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി. അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബേബിക്കും മധുവിനുമെതിരെയാണ് ശക്തമായ ആരോപണം ഉയർന്നിരിക്കുന്നത്. ജില്ലാ സമ്മേളനത്തിലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിഭാഗീയതയുടെ തുടക്കം കണിയാമ്പറ്റയിൽ നിന്നാണെന്നാണ് പ്രതിഷേധവുമായി രംഗത്ത് വന്നവർ ആരോപിക്കുന്നത്.

ജില്ലാ കമ്മിറ്റിയിൽ വേണ്ടപ്പെട്ടവരെ കൊണ്ടുവരാൻ മധുവും ബേബിയും ശ്രമിക്കുന്നുവെന്നും പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ആരോപണം.