ഇടുക്കി: പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ ഒരാഴ്ചയായി നടത്തി വന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പുനൽകിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.

പ്രശ്ന പരിഹാരത്തിനായി കളക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്നാണ് മന്ത്രി നേരിട്ട് വിദ്യാർഥികളുമായി ചർച്ച നടത്തിയത്.

പെൺകുട്ടികളുടെ ഹോസ്റ്റലിന്‍റെ നിർമാണം ആഗസ്റ്റ് ഒന്നിന് മുൻപ് പൂർത്തിയാക്കും. അധ്യാപകരുടെ കുറവ് പരിഹരിക്കാൻ ഇടുക്കി മെഡിക്കൽ കോളജിൽ 52 തസ്തികകൾ സൃഷ്ടിച്ചുവെന്നും മന്ത്രി അറിയിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് വീണ്ടും നീങ്ങുമെന്ന് വിദ്യാർഥികൾ അറിയിച്ചു.