കാനം അനിഷേധ്യ നേതാവ്; ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്നത് മാധ്യമസൃഷ്ടി: കെ.ഇ. ഇസ്മായിൽ
കാനം അനിഷേധ്യ നേതാവ്; ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്നത് മാധ്യമസൃഷ്ടി: കെ.ഇ. ഇസ്മായിൽ
Friday, December 8, 2023 7:07 PM IST
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടിയുടെ അനിഷേധ്യ നേതാവാണെന്നും നിലപാടുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന് പത്രക്കാരും മാധ്യമങ്ങളും വരുത്തി തീർത്തതാണെന്നും മുതിർത്ത സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ.

അതിയായ ദുഖമുണ്ട് എല്ലാവർക്കും. കമ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവാണ് അദ്ദേഹം. ഞാനും കാനം രാജേന്ദ്രനും അറുപത് വർഷത്തിലേറെയായുള്ള ബന്ധമുണ്ട്. ഞാൻ 1968ൽ സംസ്ഥാന കൗൺസിൽ മെമ്പറായി. 1971ൽ സംസ്ഥാന കൗൺസിൽ മെമ്പറായി കാനം രാജേന്ദ്രൻ.

അന്ന് മുതൽ തുടർച്ചയായി ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരായിരുന്നു ഞങ്ങൾ. യൂത്ത്ഫെഡറേഷന്‍റെ ചുമതലക്കാരനായി സംസ്ഥാനമൊട്ടാകെ ഓടി നടക്കുന്ന ചെറുപ്പക്കാരനായിരുന്നു അദ്ദേഹം.

1982ൽ ഞങ്ങൾ ഒന്നിച്ചാണ് എംഎൽഎയായത്. ഞാൻ അന്ന് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായിരുന്നു. പാർട്ടി സഹപ്രവർത്തകർ എന്ന് മാത്രമല്ല അടുത്ത സുഹൃത്തുക്കളായാണ് ദീർഘകാലമായി ഞങ്ങൾ പ്രവർത്തിച്ചിട്ടുള്ളത്.

പിന്നീട് എംഎൽഎ ആയപ്പോഴും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. പാർട്ടി വേദികളിലും സംസ്ഥാനത്തിന്‍റെ ചുമതലക്കാരനായി ഞങ്ങൾ പ്രവർത്തിക്കുമ്പോഴും ഞങ്ങൾ തമ്മിൽ അടുപ്പവും ഹൃദയബന്ധവും ഉണ്ടായിരുന്നു. അവസാന സമയത്തും ഞങ്ങൾ തമ്മിൽ ആശയവിനിമയം ഉണ്ടായിരുന്നു.

നിലപാടുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന് പത്രക്കാരും മാധ്യമങ്ങളും വരുത്തി തീർത്തതാണ്. എന്നാൽ ഞങ്ങളുടെ സൗഹാർദത്തിനോ പാർട്ടി സഖാക്കളെന്ന നിലയിലുള്ള ഞങ്ങളുടെ ബന്ധങ്ങൾക്കോ ഈ കഴിഞ്ഞ കാലമത്രെയും ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല.

അദ്ദേഹത്തിന്‍റെ വേർപാട് എനിക്കും ഞങ്ങളുടെ പാർട്ടിക്കും വലിയ ക്ഷീണമാണുണ്ടാക്കിയത്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ വേദനയിലും സഖാക്കൾക്കുള്ള വേദനയിലും അഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു.- കെ.ഇ. ഇസ്മായിൽ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<